Sunday, October 12, 2014

......................................ഉടഞ്ഞ കണ്ണാടി ...............................

സത്യം പറഞ്ഞാല് ഇപ്പളും മുന്നിൽ പോയി നില്ക്കാൻ ധൈര്യമില്ല.
വേറെ ആരാണെങ്കിലും പോകാമായിരുന്നു,
പക്ഷെ ഇതെന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ ആയി പോയില്ലേ.

കഴിഞ്ഞ രണ്ടാഴ്ചയായി മനസ്സില് ഒരേ ചിന്ത പുള്ളിക്കാരൻ എവിടെ ആയിരിക്കും ?? ഏതു കോലത്തിൽ ആയിരിക്കും ?? കാരണം പത്തു പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമുള്ള കോലമല്ലേ.
ഇനി ഉണ്ടോ എന്നുള്ളതും മനസ്സിൽ ഒരു ചോദ്യമാകുന്നു.

പത്താം ക്ലാസ്സിലെ നല്ല സ്വഭാവമുള്ള കുട്ടിക്കുള്ള അവാർഡിന് എന്റെ പേര് കണ്ടപ്പോൾ, ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരുന്ന കെമിസ്ട്രി ടീച്ചർ ചോദിച്ചു,
ഇത് താൻ തന്നെ അല്ലെ അല്ലാതെ പേര് മാറി പോയതൊന്നും അല്ലല്ലോ

ക്ലാസ്സിൽ മുഴങ്ങിയ കൂട്ടചിരിയിലും ഉയര്ന്നു നിന്നത് എന്റെ അഭിമാനം മുറ്റിയ കണ്ണുകളായിരുന്നു.

പക്ഷെ കൃത്യം ഒരു മാസം കഴിയും മുൻപേ സർനു മനസ്സിലായിക്കാണും ഇവനാണല്ലോ ഞാൻ അവാര്ഡ് കൊടുത്തത് എന്ന്.
സർ എന്നെ തെറ്റിധരിച്ചതാണ് എന്ന് പറയാൻ അന്നെന്റെ ധൈര്യമില്ലായ്മ  അനുവദിച്ചില്ല,ഇന്നും ......

ആ വര്ഷം പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു സർ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പോയി. ഞാൻ എന്റെ തുടർ വിദ്യാഭ്യാസ ജീവിതത്തിലും. പിന്നെടെപ്പോഴോക്കെയോ മനസ്സില്‍ തോന്നിയിട്ടുണ്ട്  സര്‍നെ ഒന്ന് പോയി കാണണമെന്ന്, പക്ഷെ അങ്ങനെ ചിന്തിക്കുമ്പോളെല്ലാം ഞാന്‍ ഇപ്പോളും ആ പഴയ കുട്ടിയായി മാറുന്നു, ആ പരിഭ്രമവും ഭയവും ഓടിയെത്തുന്നു.

ഫോണില്‍ കൂടെ സംസാരിക്കേ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു അന്ന് അവരുടെ ക്ലാസ്സില്‍ പോയിട്ടും സര്‍ എന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞുത്രേ,

അങ്ങനെ ഒരു കാര്യം മനസ്സില്‍ ഉണ്ടെങ്കില്‍ നിനക്ക് ഇത്ര കാലത്തിനിടയ്ക് ഒരിക്കലെങ്കിലും സര്‍നെ കാണാന്‍ പോകാമായിരുന്നില്ലേ എന്നുള്ള അയാളുടെ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു  ...

Wednesday, September 10, 2014

                      ............................ കിട്ടാത്ത മുന്തിരി...................................


കെട്ടു പ്രായം കഴിഞ്ഞു പുര നിറഞ്ഞു നില്ക്കുകയാണ് മാത്തുകുട്ടി. പഠിക്കാൻ മിടുക്കനായതിനാൽ പെട്ടെന്ന് തന്നെ പഠിത്തം നിർത്തി,  വീട്ടില് സാമ്പത്തിക ഭദ്രത കുറച്ചുള്ളത് കാരണം നാട്ടിലെ തൊഴിൽ ഇല്ലാത്തവരുടെ നേതാവും ന്യൂ ജെനറഷൻ പിളെരിലെ മുതിർന്നവനുമായി വിലസുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും കൂടെ പഠിച്ചവർ കല്യാണത്തിന് വിളിച്ചാൽ മാത്തുകുട്ടി പോകാറില്ല അന്ന് രാത്രി കല്യാണം കഴിക്കാൻ പറ്റാത്ത വിഷമത്തിൽ ഭക്ഷണം
വേണ്ടെന്നു വെയ്കും. ഇടയ്ക് പിന്നീട് ദേഷ്യം വരുന്നത് കൂടെ പഠിച്ച വൃത്തി കേട്ടവന്മ്മാർ അവന്മ്മാരുടെ ഭാര്യമാരെയും കുട്ടികളെയും കൊണ്ട് നാട്ടിൽ വരുമ്പോഴാണ്, കൂടെ പഠിച്ചവർ ജീവിക്കുന്ന കണ്ടില്ലേ എന്നുള്ള ചിലതുങ്ങളുടെ ചോദ്യം തന്നെ ആക്കാൻ ആണെന്ന് മാതുകുട്ടിക്ക് അറിയാം, ഇവൻമ്മാർക് നാട്ടിൽ വരാതെ ഇരുന്നൂടെ ??

അങ്ങനെ ഇരിക്കുമ്പോൾ ആണ് ബ്രോക്കർ കുട്ടപ്പൻ ഒരു പെണ്ണ് ആലോചനയുമായി വന്നത്, ഇത് ശെരി ആകില്ല എന്ന് മാത്തുകുട്ടി പറഞ്ഞു നോക്കി, പക്ഷെ ബ്രോക്കർ വിടുന്ന ലക്ഷണം ഇല്ല

എന്റെ മാത്തുകുട്ടി നിനക്കിങ്ങനെ നടന്നാൽ മതിയോ ?? പെണ്‍
കുട്ടി അമേരിക്കയിൽ നേഴ്സ് ആണ് നിന്നെ കൂടെ കൊണ്ട് പോകും, നിനക്ക് നിന്റെ കൂട്ടുകാരുടെ മുൻപിൽ ജയിക്കാൻ കിട്ടുന്ന ഒരവസരമാണ് പറഞ്ഞിലെന്നു വേണ്ടാ
ആ ഡയലോഗിൽ പാവം മാത്തുകുട്ടി വീണു.

അങ്ങനെ കുളിച്ചൊരുങ്ങി നല്ല വേഷവും ധരിച്ചു മാതുകുട്ടിയും ബ്രോക്കറും സംഘവും പെണ്ണിന്റെ വീട്ടില് എത്തി

പൊതുവെ സിനിമ പ്രാന്തനായ മാത്തുകുട്ടി കുറെ ചോദ്യങ്ങൾ ചോദിയ്ക്കാൻ വേണ്ടി കരുതി വെച്ചിരുന്നു

വീട്ടിലെത്തി പെണ്ണ് വന്നു ചായ കൊടുത്തു , മാത്തുകുട്ടി പതുക്കെ ബ്രോക്കറുടെ കാലിൽ ചൊറിഞ്ഞു.

ഒരു വളിച്ച ചിരിയോടെ ബ്രോക്കർ പറഞ്ഞു , അപ്പോൾ ഇനി പെണ്ണിനും ചെക്കനും എന്തേലും സംസാരിക്കാൻ കാണും അവർ സംസാരിക്കട്ടെ.

അങ്ങനെ മാത്തുകുട്ടി വേറെ ഒരു മുറിയിലേക്ക് ആനയിക്കപെട്ടു, കടന്നു വന്ന പെണ്‍കുട്ടിയുടെ മുഖത്ത് നാണത്തിന്റെ ലാഞ്ചന പോലും കാണുന്നില്ല.

മനസ്സില് ഉറപ്പിച്ച ചോദ്യങ്ങൾ ഒര്ക്കാൻ ശ്രമിച്ചിട്ട് പരീക്ഷ ഹാളിലെ കുട്ടിയെ പോലെ മാത്തുകുട്ടി പരാജയപ്പെട്ടു. ശരീരതാകമാനം ഒരു വിറയൽ, തൊണ്ട വരളുന്ന പോലെ

പെട്ടെന്ന് മാതുകുട്ടിയെ ഞെട്ടിച്ചു കൊണ്ട് പെണ്‍കുട്ടി ചോദിച്ചു.

എന്ത് വരെ പഠിച്ചു ?? ഇപ്പം നാട്ടിൽ എന്താ ജോലി ??
ഇതിനു രണ്ടിനും ഉത്തരം കൊടുക്കും മുൻപേ അടുത്ത ചോദ്യം പറന്നു വന്നു. അതും എല്ലാ പ്രതീക്ഷകളുടെ മേലും ആണി അടിച്ചുകൊണ്ട്

ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം അല്ലെ ???

നല്ല ഒഴുക്കോടെ സംസാരിക്കാൻ പറ്റണം അല്ലെങ്കിൽ പിന്നെ കൂടുതൽ നോക്കേണ്ടല്ലോ ???
ഒരു ഭർത്താവുദ്യോഗസ്ഥനെ അല്ല എനിക്ക് വേണ്ടത്.

ഒന്നും പറയാതെ തിരിച്ചിറങ്ങുമ്പോൾ ബ്രോക്കറുടെ വളിച്ച ചോദ്യം ഇത്ര വേഗം കഴിഞ്ഞോ ???

തനിക്കു ഞാൻ വെച്ചിട്ടുണ്ടെടോ വൃത്തികെട്ട ബ്രോക്കറെ...

തിരികെ  വാഹനത്തിൽ പോകുമ്പോൾ മാത്തുകുട്ടി ഒരു പ്രഖ്യാപനം നടത്തി.

എനിക്ക് ഈ കല്യാണം വേണ്ടാ.
സ്വന്തം നാടിന്റെ ഹരിതാഭയും ഊഷ്മളതയും വിട്ടു അന്യനാട്ടിൽ പോകാൻ എന്നെ കിട്ടില്ല.

പുറകിൽഇരുന്ന ബ്രോക്കെർ പറയുന്നുണ്ടായിരുന്നു കിട്ടാത്ത മുന്തിരി അല്ലേലും പുളിക്കും

Friday, September 5, 2014

                    .................... ന്യൂ ജെനറേഷൻ................................


ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു അയാള് പുറത്തേക്ക് കണ്ണോടിച്ചു,  വഴിയരികിലെ മരങ്ങളും വിളക്കുകാലുകളും കാലത്തിനെ പോലെ ഓടി മാറുന്നു. ഇടയ്കെപ്പോഴോ വിളിക്കാതെ വന്ന അതിഥിയെ പോലെ ബാല്യകാല ഓർമ്മകൾ തികട്ടി വന്നത് അയാളെ അസ്വസ്ഥനാക്കി. ബസ്‌ ഇറങ്ങി അടുത്ത് കണ്ട കടയിൽ നിന്നും ഒരു ട്രങ്ക് പെട്ടി വാങ്ങി അയാൾ വീട്ടിലെത്തി, തന്റെ ഒര്മകളെ അതിൽ പൂട്ടിയിട്ടു. പഴമയുടെ സുഗന്ധവും പേറി ബാല്യകാല ഓർമ്മകൾ അവിടെ ഇരിക്കട്ടെ. എനിക്കിനി ഈ കാലത്തിൽ ജീവിക്കണം അല്ലെങ്കിൽ മാലോകർ പഴിച്ചു ചിരിക്കും ഓൾഡ്‌ ജെനറേഷൻ എന്ന്.

Saturday, August 30, 2014


                                  ........................ഞാന്‍................................




തന്നിലേക്കുൾവലിഞ്ഞിടാതെ കണ്ണോടിക്കണം ചുറ്റിനും എന്ന് തോന്നിയപ്പോൾ തുറിച്ച കണ്ണുകളുമായി ഞാൻ ഉഴറി നടന്നു.ഒരു വേള എനിക്കങ്ങനെ ചെയ്യാൻ തോന്നിയത് ചുറ്റിലും ഉള്ളവർ എത്രത്തോളം സ്വാർത്ഥരാണ് എന്നൊന്ന് മനസ്സിലാക്കാൻ വേണ്ടിയായിരിക്കും. ആകാശത്തിനു കീഴിൽ ഭൂമിയിൽ തലയുയർത്തി നില്കുന്ന ഇരു കാലികൾ എല്ലാം സ്വാർത്ഥരാണ് എന്ന് ഞാൻ സ്വയം അങ്ങ് തീരുമാനിച്ചുറപ്പിച്ചു. നിന്നിലെക്കൊന്നു തിരിഞ്ഞു നോക്ക് എന്നൊരു ഉൾവിളിയിൽ ഞാൻ കണ്ടത് ഞാൻ എന്ന ഏറ്റവും വലിറ്റ സ്വാർത്ഥനെയാണ്. എന്നിലേക്ക്‌ തന്നെ തണൽ വിടര്ത്തി നില്കുന്ന ഒരു വലിയ വൃക്ഷം. ലോകത്തിൽ മറ്റാരെക്കാൾ എന്നെ സ്നേഹിക്കുന്ന ഞാൻ എന്ന വ്യക്തി. കിട്ടിയ പെന്സിലിനു നീളം പോരെന്നു വാശി പിടിച്ചിരുന്ന കുട്ടിക്കാലം മുതൽ , സ്വന്തം നോട്ട് ബുക്ക്‌ പോലും പങ്കിടാത്ത കോളേജ് കാലഘട്ടംവരെയും ഞാൻ എന്നെയല്ലാതെ മറ്റാരെയും സ്നേഹിച്ചിട്ടില്ല

Friday, August 29, 2014

              ......................................ഓണം .......................................

കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരു മടക്കം ഉണ്ടാവില്ലെന്നറിയാം,
എങ്കിലും ഓർമ്മകൾ കൂട് കൂട്ടിയ ചില്ലകളിൽ , നിലാവിന്റെ നേർത്ത കൈകളാൽ തഴുകുമ്പോൾ ഉള്ളിലെവിടെയോ ഇരുന്നു കരയുന്നുണ്ടൊരു വിഷു പക്ഷി.വലുതായപ്പോൾ പറഞ്ഞു രസിക്കാനൊരു ബാല്യമോ കൌമരമോ ഇല്ലാതിരുന്നവന്റെ ഓണം നിറംമങ്ങിയവയായിരുന്നു. ഓണാവധിയുടെ ആർപ്പു വിളികൾ അവനു നഷ്ടമാകിയത് ഉച്ചകഞ്ഞിയുടെ രുചിയായിരുന്നു. ദൈന്യത മുറ്റിയ കണ്ണുകളുമായി അമ്മ കടന്നു പോയതൊരു തിരുവോണ നാളിലായിരുന്നു. പിന്നീട് വന്ന തിരുവോണങ്ങൾ ഒരു ഓർമപെടുതലായിരുന്നു ജനിപിച്ചവരുടെ ഓർമപെടുത്തൽ.

                    ............................................ഓർമ്മകൾ............................................................




വൃത്തിയില്ലാത്ത തെരുവുകൾ ഉള്ള ആ പഴയ നഗരത്തിലേക്ക് അയാൾ വന്നത്

ഓര്മകളുടെ ഭാണ്ടവും പേറിയാണ്.പന്ത് കളിച്ചു തിമിരത്തിരുന്ന 

മൈതാനത്തിന്റെ സ്ഥാനത് തലയുയർത്തി നില്കുന്ന ഡാൻസ് ബാറിനു മുൻപിൽ 

അയാൾ പകച്ചു നിന്നു.തിരികെ പോകുമ്പോൾ തെരുവിലെ അഴുക്കു 

ചാലുകളിലോന്നിലേക്ക് തന്റെ ഒര്മകളെ അയാൾ വലിച്ചെറിഞ്ഞു.

Tuesday, August 26, 2014

.................................................ഉരുണ്ട ഭൂമി....................................................




ഒപറേഷൻ തീയറ്ററിലെ ശിതീകരിച്ച മുറിയിൽ തന്റെ ഊഴവും കാത്തു 

കിടക്കുമ്പോൾ അയാൾ ഓർത്തത് ഭൂമി ഉരുണ്ടതിനെ കുറിച്ചായിരുന്നു, അല്ലെങ്കിൽ 

വീണ്ടും വീണ്ടും ഞാൻ ഈ ആശുപത്രിയിൽ വരില്ലായിരുന്നല്ലോ